Sunday, March 20, 2011

ഇതും ചില 'ആന' വിശേഷങ്ങള്‍

      "സ്കൂളില്‍  പോകാനായി  ബാഗെടുത്ത്  റോഡിലേയ്ക്കു  കയറിയതേയുള്ളു,  മുന്നില്‍  പാഞ്ഞടുക്കുന്ന  ആന. എന്ത്  ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടില്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു,  ഓടിയെന്നല്ലാതെ  ആ  ആന  ഒരു  ഉപദ്രവവും  ഉണ്ടാക്കിയില്ല ... എന്ന്."  പറയുന്നത്  പൂഞ്ഞാര്‍  സെന്റ്  ആന്റണീസിലെ   വിദ്യാര്‍ത്ഥിനി  അമ്രുത  രവീന്ദ്രന്‍.
     "ബസിനു  നേര്‍ക്കുള്ള  ആനയുടെ  വരവുകണ്ടതേ  രക്തം  ഉറഞ്ഞുപോയതുപോലെയായി. തലങ്ങും  വിലങ്ങും  ബസില്‍  കുത്തുകയായിരുന്നു. ബസ്  ചെരിയുന്നതോ  ,  മതിലില്‍  തങ്ങിനിന്നതോ  അറിഞ്ഞില്ല.എങ്ങനെ  പുറത്തിറങ്ങിയെന്നു  ചോദിച്ചാല്‍  അതുമറിയില്ല."ഇത്  ഹയര്‍  സെക്കന്ററി  വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന  ട്രീസാ  റാണിയുടെ  അനുഭവം.


       2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും  ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ  സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള  തന്റെ  ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)
തുടര്‍ന്ന് വായിക്കുവാന്‍ മുകളിലുള്ള അക്ഷരായനം എന്ന പേജ് സന്ദര്‍ശിക്കുക..

No comments:

Post a Comment