Friday, December 16, 2011

' മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)

സമരത്തിന്റെ  'രാഷ്ട്രീയ ഇടവേള..'
              മുല്ലപ്പെരിയാറില്‍ സമരപ്പന്തല്‍ തീര്‍ത്ത് കുറേ വര്‍ഷങ്ങളായി പ്രതിഷേധ പ്രകടനങ്ങളിലൂടെ ജീവനുവേണ്ടി യാചിച്ചിരുന്നവരെ ആരും കണ്ടിരുന്നില്ല. അടുത്തനാളിലെ ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഈ സമരത്തിന് പൊതുജന ശ്രദ്ധ നേടിക്കൊടുക്കുകയും മാധ്യമങ്ങള്‍ അവിടെ തമ്പടിക്കുകയും ചെയ്തതോടെ രാഷ്ട്രീയക്കാര്‍ ചാടിവീണു. പിന്നീടു നടന്നതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ പ്രതീക്ഷിച്ചിടത്ത് കാര്യങ്ങള്‍ നില്‍ക്കുന്നില്ല എന്നു മനസിലാക്കിയതോടെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യഎന്ന അവസ്ഥയിലായ ഇവര്‍ക്ക് , പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ഒരു പിടിവള്ളിയായി. 
            മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ ഈ മുതലക്കണ്ണീരിനെ പല മാധ്യമങ്ങളും വിമര്‍ശിച്ചെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ദീപിക ദിനപ്പത്രത്തില്‍ വന്ന മുഖപ്രസംഗമാണ്. രാഷ്ട്രീയക്കാരുടെ കപട നാട്യങ്ങളും  ' മുല്ലപ്പെരിയാര്‍ യാഥാര്‍ത്ഥ്യങ്ങളും ' തുറന്നെഴുതിയിരിക്കുന്ന ഈ മുഖപ്രസംഗം അഭിനന്ദനാര്‍ഹമാണ്..  ചുവടെ നല്‍കിയിരിക്കുന്ന മുഖപ്രസംഗം  എല്ലാവരും ആദ്യാവസാനം വായിക്കണം. അത്ര ശക്തമാണ് ഈ രചന. വായിച്ചുനോക്കൂ..
  
jpg ഫയല്‍ ആയതിനാല്‍ സേവ് ചെയ്ത് , സൂം ചെയ്തും വലുതായി വായിക്കാം..


No comments:

Post a Comment